Friday, 8 June 2018


ശരണാലയത്തിന്‍റെ മുന്നില്‍ വണ്ടി നിന്നു. അച്ഛന്‍ വടിയും ഊന്നി പുറത്തേക്കിറങ്ങാന്‍ തുനിഞ്ഞു .പിച്ച വെപ്പിച്ച കൈകളില്‍ ഊന്നു വടി. എന്‍റെ പാദം ചേര്‍ത്ത് നടത്തിച്ച    ആ കാലുകള്‍ ശരണാലയത്തിന്‍റെ മണ്ണില്‍ കുത്താന്‍ ഞാനനുവദിച്ചില്ല.

ശരണാലയത്തിന്‍റെ ഓഫീസ്സില്‍ കൈയിലുള്ള പണം മുഴുവന്‍ നല്‍കി ഞാനച്ഛനുമായി തിരിച്ചിറങ്ങി.

ശരണാലയത്തില്‍ ഉപേക്ഷിക്കാനോ അവിടെ കിടന്നു നരകിച്ചു മരിക്കാന്‍ അച്ഛനെ വിട്ടു കൊടുക്കാനോ എനിക്കായില്ല.

ഇതിനിടയില്‍ അച്ഛന്‍ അമ്മയെക്കുറിച്ചോര്‍ത്തു.

 "മോനേ നിനക്കു പറ്റുമെങ്കില്‍ എന്നെ ഒന്നവിടെ എത്തിക്കൂ എത്രയു വേഗം"

അങ്ങനെയാണ് അമ്മയുടെ അടുത്തേക്ക് പോവാന്‍ ആഗ്രഹിക്കുന്ന അച്ഛനുമായി, കലുഷിതമായ മനസ്സുമായി ഞാന്‍ ഈ കടല്‍ത്തീരത്തേക്കു വന്നത്.

വെളിച്ചത്തെ വിഴുങ്ങി ചുറ്റും ഇരുട്ട് പാകിയിട്ട് സൂര്യന്‍ പൂര്‍ണമായും കടലമ്മയുടെ മടിത്തട്ടിലേക്ക് മയങ്ങിയിരുന്നു.

അച്ഛന്‍റെ കൈയും പിടിച്ച് ഞാന്‍ ആഴങ്ങളില്ലേക്ക് ഇറങ്ങി ചെല്ലുമ്പോഴും ശാന്തമായി ഒഴുകിയിരുന്ന തിരമാലകള്‍ പൊടുന്നനെ രൗദ്രഭാവത്തോടെ കടല്‍ത്തീരത്തേക്ക് ആഞ്ഞടിച്ചുകൊണ്ടിരുന്നു. എന്‍റെ മനസ്സു പോലെ തന്നെ.

No comments:

Post a Comment

ശരണാലയത്തിന്‍റെ മുന്നില്‍ വണ്ടി നിന്നു. അച്ഛന്‍ വടിയും ഊന്നി പുറത്തേക്കിറങ്ങാന്‍ തുനിഞ്ഞു .പിച്ച വെപ്പിച്ച കൈകളില്‍ ഊന്നു വടി. എന്‍റെ പ...